ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു മാസത്തിനിടെ വിവിധ മുനിസിപ്പാലിറ്റികളിൽ പരിശോധന ശക്തമാക്കി അധികൃതർ.
ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ 62,000-ത്തിലധികം ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയത്. ഇത്തരം പരിശോധനകളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും ഇവക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു .ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനയിൽ 51 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 12,000-ത്തിലധികം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ദോഹ മുനിസിപ്പാലിറ്റി മാത്രം രണ്ടാം പാദത്തിൽ 26,000 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടതുകയും ചെയ്തു.
പ്രാദേശിക വിപണിയിൽനിന്ന് 172 ഭക്ഷണസാമ്പിളുകൾ പരിശോധനക്കായി ലബോറട്ടറികളിലേക്ക് അയക്കുകയും ചെയ്തു.മാംസ വിപണന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കി. 62 അറുത്ത മൃഗങ്ങൾ ഭക്ഷണയോഗ്യമല്ലാത്തതിനാൽ നശിപ്പിക്കുകയും 606 കിലോഗ്രാം ഭക്ഷണയോഗ്യമല്ലാത്ത മാംസം പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. സുരക്ഷിതമായ ഭക്ഷണം മാത്രം വിപണിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ തുടർച്ചയായ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു