Home Blog Page 11

പ്രകൃതിവാതക കയറ്റുമതിയിൽ ഖത്തർ വീണ്ടും മുൻനിരയിൽ

ദോഹ: പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന ആയ ഗ്യാസ് എക്‌സ്പോർട്ടിങ് കൺട്രീസ് ഫോറത്തിലെ (ജി.ഇ.സി.എഫ്) ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി രാജ്യമെന്ന പദവിയിൽ ഖത്തർ സ്ഥാനം നേടി. ജൂലൈ മാസത്തിലെ റിപ്പോർട്ടിലാണ് ആഗോളാടിസ്ഥാനത്തിൽ എൽ.എൻ.ജി കയറ്റുമതിക്കാരിലെ ആദ്യ മൂന്നിൽ ഖത്തർ ഇടം പിടിച്ചത്.

ദോഹ ആസ്ഥാനമായുള്ള ജി.ഇ.സി.എഫ് റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ മാസം ഏറ്റവും വലിയ എൽ.എൻ.ജി കയറ്റുമതിക്കാരായി അമേരിക്ക, ഖത്തർ, ആസ്‌ട്രേലിയ രാജ്യങ്ങലാണ് മുൻപന്തിയിൽ ഉള്ളത്. അമേരിക്കയും ആസ്ട്രേലിയയും ജി.ഇ.സി.എഫിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങളാണ് . 2024 ജൂലൈ മാസത്തിൽ ആഗോള തലത്തിലെ എൽ.എൻ.ജി കയറ്റുമതി 1.1 ശതമാനം വർധിച്ച് 33.36 ദശലക്ഷം ടണ്ണിലെത്തിയതായി റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചു.

പ്രതിമാസ റിപ്പോർട്ട് പ്രകാരം ജി.ഇ.സി.എഫ് ഇതര രാജ്യങ്ങളിൽനിന്നുള്ള ഉയർന്ന എൽ.എൻ.ജി കയറ്റുമതിയും എൽ.എൻ.ജി റീ എക്സ്പോർട്ടിലെ വർധനവും ഇതിന് ഇടയായി .കൂടാതെ ഫോറത്തിലെ രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിയിലെ കുറവ് നികത്താനും ഇതിലൂടെ രാജ്യത്തിന് സാധിച്ചു.

വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോര്‍ക്ക നഴ്സിങ് രജിസ്ട്രേഷന് തുടക്കമായി. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോര്‍ക്ക നഴ്സിങ് രജിസ്ട്രേഷന് തുടക്കമായി. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി. നഴ്സിങില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. നിലവില്‍ ജര്‍മ്മനി (ട്രിപ്പിള്‍ വിന്‍), യുണൈറ്റഡ് കിംങ്ഡമില്‍-യു.കെ (ഇംഗ്ലണ്ട്, വെയില്‍സ്), കാനഡ (ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകള്‍. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ബയോഡാറ്റ അപ്പ്ലോഡ് ചെയ്ത് ആവശ്യമുളള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജോലി ചെയ്യാന്‍ താല്‍പര്യമുളള രാജ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കാം. അധിക ഭാഷായോഗ്യതകള്‍ മറ്റ് യോഗ്യതകള്‍ എന്നിവ നല്‍കാനും സംവിധാനമുണ്ട്.

ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക വഴി നഴ്സിങ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്റ്റിന് ധാരണയായി.

ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക വഴി നഴ്സിങ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്റ്റിന് ധാരണയായി.

ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സിങ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാന്‍ ധാരണയായി. ഓസ്ട്രിയന്‍ ട്രേഡ് കമ്മീഷണർ ആന്റ് കൊമ്മേഴ്സ്യല്‍ കൗണ്‍സിലര്‍ ഹാൻസ് ജോർഗ് ഹോർട്ട്നാഗൽ (Hans Joerg Hortnagl) ന്റെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘവുമായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്.

പ്രതിവര്‍ഷം 7000 മുതല്‍ 9000 നഴ്സിങ് പ്രൊഫഷണലുകള്‍ക്കാണ് നിലവില്‍ ഓസ്ട്രിയയില്‍ അവസരമുളളത്. കെയര്‍ ഹോം, ഹോസ്പിറ്റലുകള്‍, വയോജനപരിപാലനത്തിനായുളള പ്രൈവറ്റ് ഹോം എന്നിങ്ങനെയാണ് അവസരങ്ങളെന്ന് ഹാൻസ് ജോർഗ് ഹോർട്ട്നാഗൽ വ്യക്തമാക്കി. കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ മികച്ച നൈപുണ്യമികവുളളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റായ ട്രിപ്പിള്‍വിന്‍ മാതൃകയില്‍ ഓസ്ട്രിയയിലേയ്ക്ക് പ്രത്യേക റിക്രൂട്ട്മെന്റിനുളള സാധ്യതകള്‍ പരിശോധിക്കാമെന്ന് കൂടിക്കാഴ്ചയില്‍ അജിത് കോളശ്ശേരി പറഞ്ഞു.

വളന്റിയർമാരുടെ എണ്ണം ഇരട്ടിയാക്കാൻ ഒരുങ്ങി ഖത്തർ റെഡ് ക്രസന്റ്

ദോഹ: സന്നദ്ധ സേവന വഴിയിൽ കൂടുതൽ പേരെ എത്തിക്കാൻ അടുത്ത വർഷത്തോടെ തങ്ങളുടെ വളന്റിയർമാരുടെ എണ്ണം ഇരട്ടിയാക്കാനാണ് ഖത്തർ റെഡ്ക്രസന്റ്. 2025 അവസാനത്തോടെ വളന്റിയർമാരുടെ എണ്ണം 31,000 ൽനിന്നും 60,000 ആക്കി ഉയർത്താൻ പ്രവർത്തന പദ്ധതിയുണ്ടെന്ന് ഖത്തർ റെഡ്ക്രസന്റ് വളന്റിയറിങ് ആൻഡ് ലോക്കൽ ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഹുസൈൻ അമാൻ അൽ അലി അറിയിച്ചു.

ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ്ക്രസന്റ് സൊസൈറ്റീസ് സന്നദ്ധ പ്രവർത്തകരുടെ പ്രായം 18ൽനിന്നും അഞ്ചും അതിന് മുകളിലുള്ളവരുമായി മാറ്റിയിട്ടുണ്ടെന്നും അടുത്ത അധ്യായന വർഷത്തിൽ 11,000 മുതൽ 15,000 വരെ വിദ്യാർഥികളെ വളന്റിയർമാരായി പരിശീലിപ്പിക്കാൻ ഒരുങ്ങുന്നതായി ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഹുസൈൻ അമാൻ അൽ അലി കൂട്ടിച്ചേർത്തു.

ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനു (കഹ്‌റമ)മായി സഹകരിച്ച് സന്നദ്ധ സേവന സംസ്‌കാരം സൃഷ്ടിക്കുന്നതിന് കരാർ ഒപ്പുവെക്കുകയും ഇതിന്റെ ഭാഗമായി പ്രഥമ ശിൽപശാല നടത്തിയതായും അൽ അലി വ്യക്തമാക്കി.

ഒരുമാസംകൊണ്ട് ഹമദ് വിമാനത്താവളം വഴി സഞ്ചരിച്ചത് 47.3 ലക്ഷം യാത്രക്കാർ

brand | awards | skytrax-hia | 2024 | teddy bear | lady | luggage

ദോഹ: ഒരുമാസംകൊണ്ട് ഹമദ് വിമാനത്താവളം വഴി സഞ്ചരിച്ചത് 47.3 ലക്ഷം യാത്രക്കാർ . 2024 ജൂലൈയിലെ യാത്രക്കാരുടെ ഒഴുക്ക് 10 വർഷം പിന്നിടുന്ന വിമാനത്താവള ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കായി അടയാളപ്പെടുത്തി . കഴിഞ്ഞ വര്ഷം ജൂലൈ മാസത്തേക്കാൾ 10.2 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായതെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.

വേനൽ അവധിക്കാലത്തിന്റെ സമയം ആയതിനാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള അന്താരാഷ്ട്ര യാത്രികർ തങ്ങളുടെ ട്രാൻസിറ്റ് ഹബായി ദോഹയെ ഉപയോഗപ്പെടുത്തുന്നതാണ് വർധിച്ച തിരക്കിന് കാരണമായി പറയപ്പെടുന്നത് . ലോകത്തിലെ മുഴുവൻ വൻകരകളിലേക്കുമായി 170 ഡെസ്റ്റിനേഷനുകളിൽ സർവിസ് നടത്തുന്ന ഖത്തർ എയർവേസ് വഴി അന്താരാഷ്ട്ര വിമാന യാത്ര ഹബായും ദോഹ മാറിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ലോകത്തിന്റെ മുഴുവൻ ദിക്കിലേക്കുമുള്ള കണക്ടിങ് കേന്ദ്രമായി ദോഹ മാറിയതും, ദോഹയിൽനിന്നും സർവിസ് നടത്തുന്ന അന്താരാഷ്ട്ര എയർലൈൻ കമ്പനികളുടെ എണ്ണം വർധിച്ചതും, തിരക്കിന് കാരണമായി.

ഇൻഡിഗോക്ക് വേണ്ടി കണ്ണൂരിലേക്ക് സർവീസ് നടത്തി ഖത്തർ എയർവേസ്

ദോഹ: ഇൻഡിഗോ എയർലൈൻസിനു വേണ്ടി ദോഹ -കണ്ണൂർ സെക്ടറിൽ ഖത്തർ എയർവേസ് സർവിസ് നടത്തി . ഖത്തർ എയർവേസ് വിമാനം വാടകക്ക് എടുത്താണ് ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ ഖത്തറിൽനിന്നുള്ള പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ഈ റൂട്ടിൽ സർവിസ് ആരംഭിച്ചത്.

ആദ്യ സർവിസ് വ്യാഴാഴ്ച ആരംഭിച്ചു. ആഗസ്റ്റ് 29ന് രണ്ടാം സർവിസ് ആരംഭിക്കും. തുടർന്ന് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കണ്ണൂർ-ദോഹ റൂട്ടിലെ ഇൻഡിഗോയുടെ പ്രതിദിന സർവിസിൽ 201 സീറ്റിങ് കപ്പാസിറ്റിയുള്ള ഖത്തർ എയർവേസിന്റെ ബോയിങ് 737 മാക്സ് വിമാനം ഉൾപെടും. 

വ്യാഴാഴ്ച രാവിലെ എട്ടിന് ദോഹയിൽനിന്നും പറന്നുയർന്ന വിമാനം ഉച്ചക്ക് 2.55ഓടെയാണ് കണ്ണൂരിൽ ലാൻഡ് ചെയ്തു . വിദേശ കമ്പനിയുടെ വിമാനത്തെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (കിയാൽ) അധികൃതർ ജലാഭിവാദ്യത്തോടെ ഔദ്യോഗികമായി തന്നെ സ്വീകരിക്കുകയും ചെയ്തു. ഇതേ വിമാനം വൈകുന്നേരം 4.25ന് പുറപ്പെട്ട് ആറ് മണിയോടെ ദോഹയിൽ തിരിച്ചെത്തി. ഇൻഡിഗോയുടെ നമ്പറിൽ തന്നെയാണ് വിമാനം സർവിസ് നടത്തുന്നത്.

പോയന്റ് ഓഫ് കാൾ പദവി ഇല്ലാത്തതിനാൽ വിദേശ വിമാനക്കമ്പനികൾക്ക് നിലവിൽ കണ്ണൂരിലേക്ക് സർവിസ് നടത്താൻ കഴിയില്ല എന്ന സാഹചര്യത്തിൽ ഇൻഡിഗോക്ക് വേണ്ടി ഖത്തർ എയർവേസ് പറന്നിറങ്ങുന്നത്.

കഴിഞ്ഞ മാസമാണ് ഇൻഡിഗോ ഖത്തർ എയർവേസിന്റെ ആറ് ബോയിങ് 737 മാക്സ് വിമാനങ്ങൾ വാടകക്ക് എടുത്തത്. ഖത്തർ എയർവേസ് നിലവിൽ ഇൻഡിഗോയുമായി കോഡ് ഷെയറിങ് പങ്കാളിത്തമുള്ള അന്താരാഷ്ട്ര വിമാനക്കമ്പനി കൂടിയാണ് . അന്താരാഷ്ട്ര സർവിസുകൾ ഉൾപ്പെടെ മുടങ്ങാതിരിക്കാനാണ് ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഏതാനും എയർക്രാഫ്റ്റുകൾ അറ്റകുറ്റപ്പണികൾക്കും മറ്റുമായി ഗ്രൗണ്ടിങ് ചെയ്ത സാഹചര്യത്തിൽ ഖത്തർ എയർവേസിൽനിന്ന് വിമാനങ്ങൾ വാടകക്കെടുത്തത്.

70ഓളം വിമാനങ്ങളാണ് കഴിഞ്ഞ ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം ഇൻഡിഗോയുടെ അറ്റകുറ്റപ്പണികൾക്കായി നിലത്തിറക്കിയത്.

നിരവധി ജോലി ഒഴിവുകളുമായി ഖത്തർ എയർവേസ് ഇപ്പോൾ അപേക്ഷിക്കാം

150-ൽ പരം വിമാനങ്ങളും , 140-ൽ പരം ലോകനഗരങ്ങളിലേക്ക് പറക്കുന്ന ഖത്തർ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് ഖത്തർ എയർവേസ്. ദോഹയാണ്ഖത്തർ എയർവേസിന്റെ ആസ്ഥാനവും , വിമാനങ്ങളുടെ ഹബ്ബും . ഖത്തർ എയർവേസ് വിമാനങ്ങൾ അറേബ്യയൊഴികെ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ നഗരങ്ങളിലേക്ക് പറക്കുന്നുണ്ട് . 19,000 ത്തോളം ഖത്തർ എയർവേസിന്റെ മാത്രം ജീവനക്കാർ ഉൾപ്പെടെ 31,000 ത്തിലധികം ജീവനക്കാർ ഖത്തർ എയർവേസിനു വേണ്ടി ജോലി ചെയ്യുന്നു . ഒക്ടോബർ 2013 മുതൽ വൺവേൾഡ് അലയൻസിൽ അംഗമായ ഖത്തർ എയർവേസ് ഹമദ് വിമാനത്താവളമാണ് അവരുടെ മെയിൻ ഹബ്ബ് .

എല്ലാ ഒഴിവുകളും ഒരുമിച്ച് കാണുവാനായി ഗ്രൂപ്പ് ഔദ്യോഗിക പോർട്ടലിൽ നോക്കാം കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറക്കുക CLICK HERE

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/COLIEiEjuo2EFqu3q54KZp

പാരാലിമ്പിക്സ്സിനു സുരക്ഷഒരുക്കി ഖത്തരി സെക്യൂരിറ്റി ഫോഴ്സ്

ദോഹ: പാരിസ് ഒളിമ്പിക്സിലെ അഭിനന്ദനാർഹമായ സേവനത്തിനു പിന്നാലെ ആഗസ്റ്റ് 28ന് കൊടിയേറുന്ന പാരാലിമ്പിക്സിന്റെ സുരക്ഷാ മുൻകരുതലുകൾ ആരംഭിച്ച് ഖത്തരി സെക്യൂരിറ്റി ഫോഴ്സ്. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെ നീണ്ടുനിന്ന ഒളിമ്പിക്സിൽ ഖത്തർ സുരക്ഷാ സേനയുടെ സേവനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ടു വരെ നടക്കുന്ന പാരാലിമ്പിക്ക്സിന്റെ വി.വി.ഐ.പി സെക്യൂരിറ്റി മുതൽ വിമാനത്താവളങ്ങൾ, സ്റ്റേഡിയങ്ങൾ, കാണികളുടെ മേഖലകൾ, ഒളിമ്പിക്സ് വില്ലേജ് എന്നിവിടങ്ങളിലും മറ്റുമായി ഖത്തരി ആഭ്യന്തര സുരക്ഷാ സേനയുടെ നേതൃത്വത്തിൽ സേവനം ഉറപ്പാക്കി.

ഒളിമ്പിക്സ് കൊടിയിറങ്ങിയ അതേ വേദികളിൽ തന്നെയാണ് ഈ കായിക പോരാട്ടവും അരങ്ങേറുന്നത്. ലോകകപ്പ് ഫുട്ബാളിന്റെ പരിചയ സമ്പത്തും, അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളുമായാണ് ഖത്തരി സേനാ വിഭാഗങ്ങൾ ഒളിമ്പിക് വേദിയിൽ നിസ്തുലമായ സേവനം ചെയ്തത്.

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. കണ്ണൂർ ചാലോട് മൂലക്കരി സ്വദേശി എ.കെ ലനീഷ് (44) ആണ് നിര്യാതനായത് . ഡ്രൈവറായി ഖത്തറിൽ ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ ഖത്തറിൽ നിന്നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ എടയന്നൂർ ഹൈസ്കൂളിന് സമീപമുള്ള വീട്ടിലെത്തിച്ച ശേഷം, 10 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.

പരേതനായ എം.കെ നാരായണൻ-ലളിത ദമ്പതികളുടെ മകനാണ്. ഭാര്യ ഷഗിന. മകൻ: ദേവനന്ദ്. സഹോദരങ്ങൾ:പരേതനായ ലിജേഷ് , ലിഫ്ന

ശൈത്യകാല ക്യാമ്പിങ്: ഫീസ് നിശ്ചയിച്ച് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

ദോഹ: കടുത്ത ചൂടിൽനിന്ന് ശൈത്യകാലത്തെ കാത്തിരിക്കവെ ക്യാമ്പിങ് സീസണിനുള്ള തയാറെടുപ്പുകൾ ആരംഭിച്ച് ഖത്തർ .പുതിയ സീസണിലെ ക്യാമ്പുകൾക്കായുള്ള പെർമിറ്റ് ഫീസുകൾ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം ഭിന്നശേഷിക്കാരെയും ഉദ്യോഗങ്ങളിൽനിന്ന് വിരമിച്ചവരെയും ഫീസിൽനിന്ന് ഒഴിവാക്കുകയും 2019ലെ മുനിസിപ്പാലിറ്റി മന്ത്രിയുടെ 288ാം നമ്പർ തീരുമാനവും മേൽപറഞ്ഞ വ്യവസ്ഥകൾക്ക് വിരുദ്ധമായ വ്യവസ്ഥകളും ക്യാൻസൽ ചെയ്തതായും ഗസറ്റിൽ പറയുന്നു.

പുതിയ തീരുമാനത്തിലെ ശൈത്യകാല ക്യാമ്പുകൾക്കായുള്ള ഫീസ് വ്യവസ്ഥകൾ താഴെ പറയുന്ന പ്രകരം ആയിരിക്കും കരയിലെ ശൈത്യകാല ക്യാമ്പുകളുടെ പുതിയ പെർമിറ്റുകൾക്ക് 3000 റിയാലും പെർമിറ്റുകളിൽ ഭേദഗതി വരുത്തുന്നതിന് 1000 റിയാലും നഷ്ടപ്പെട്ട പെർമിറ്റിന് പകരം പുതിയവ ലഭിക്കുന്നതിന് 100 റിയാലും അടക്കണം.

കടലിലോ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾക്കുള്ളിലോ സ്ഥിതി ചെയ്യുന്ന ശൈത്യകാല ക്യാമ്പുകളുടെ പുതിയ പെർമിറ്റിനായി 3000 റിയാലും പെർമിറ്റുകളിൽ ഭേദഗതി വരുത്തുന്നതിന് 1000 റിയാലും നഷ്ടപ്പെട്ട പെർമിറ്റിന് പകരം പുതിയവ ലഭിക്കുന്നതിന് 100 റിയാലും പണം കെട്ടണം.